transportation എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
transportation എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022 ഡിസംബർ 5, തിങ്കളാഴ്‌ച

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.. തേങ്ങാക്കൊല



കേരളത്തിലെ ആദ്യത്തെ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുന്നിൽ നിന്നും തമ്പാനൂരിലേയ്ക്കുള്ള അടുത്ത ബസ് എപ്പോൾ വരും എന്ന വിവരം ഈ ഭൂമി മലയാളത്തിലുള്ള ആർക്കെങ്കിലും നൽകാൻ കഴിയുമോ?

ഐ.ടി. എന്നാൽ ഇൻഫർമേഷൻ ടെക്നോളജി മലയാളത്തിൽ വിവരസാങ്കേതിക വിദ്യ, കേരളം ഭാരതത്തിന്റെ ഐ.ടി. ഹബുകളിലൊന്നാണ് എന്നാണ് നമ്മൾ പറയുന്നത്. പിന്നെ നമ്മുടെ നാട് റൈറ്റ് ടു ഇൻഫർമേഷൻ എന്നൊരു നിയമവും പാസാക്കിയിട്ടുണ്ട്. വിവരങ്ങൾ അറിയാനുള്ള അവകാശം. പിന്നെ നമുക്ക് വിവരാവകാശ കമ്മീഷണർമാരുമുണ്ട്. വളരെ നല്ലത്.

നമ്മൾ കേരളത്തിലെ ആദ്യത്തെ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുന്നിൽ ബസ് കാത്തു നിൽക്കുകയാണെന്നു കരുതുക. തമ്പാനൂരിലേയ്ക്കുള്ള അടുത്ത ബസ് എപ്പോൾ വരും എന്ന വിവരം നമ്മൾ എങ്ങനെയറിയും? ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് പല തരത്തിലുള്ള വിവരങ്ങൾ നൽകാൻ കഴിയുന്ന വിവിധ ഐ.ടി. ഉത്പന്നങ്ങൾ നൽകുന്ന കമ്പനികളാണ് ടെക്നോപാർക്കിനകത്തുള്ളത്. യാത്രയ്ക്ക് ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ബസ് സമയത്തെ കുറിച്ചുള്ള കൃതമായ വിവരങ്ങൾ നൽകാൻ കെ എസ് ആർ ടി സിയേയും, സർക്കാരിനേയും സഹായിക്കാൻ ഈ കമ്പനികൾക്കാവില്ലേ?

പണ്ടെല്ലാം ബസ് സ്റ്റാൻഡുകളിലും, നാട്ടിൻ പുറത്തെ ബസ് സ്റ്റോപ്പുകളിലുമെല്ലാം ബസുകളുടെ സമയ പട്ടിക പ്രദർശിച്ചിരുന്നു. ഒരു നല്ല പരിധിവരെ യാത്രക്കാർക്ക് ആശ്വാസമായിരുന്നു അത്. എന്നാൽ ഇന്ന് പ്രധാന ബസ് സ്റ്റാൻഡുകളിൽ പോലും സമയവിവരപട്ടിക കാണാനില്ല. നാട്ടിൻ പുറങ്ങളിലെ കാര്യം പറയുകയും വേണ്ട. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളിലെ അന്വേഷണ കൂട്ടിലിരിക്കുന്ന ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ചുമരിലെ പ്രവർത്തിക്കാത്ത ഘടികാരത്തിൽ നോക്കി ഉടൻ വരും, ഇപ്പ വരും, കോത്താഴത്തു നിന്നും ഒരു ബസ് വരാനുണ്ട് എന്നിങ്ങനെയുള്ള ഉത്തരങ്ങളാമ്.

അടുത്ത ബസിന്റെ സമയമറിയാൻ ജനം പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് വിവരാവകാശ ഉദ്യാഗസ്ഥന് അപേക്ഷ കൊടുക്കണോ?

ട്രെയിൻ സമയവും, റണ്ണിംഗ് സ്റ്റാറ്റസും എല്ലാം യാത്രക്കാർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ തത്സമയം അറിയുവാനുള്ള സംവിധാനം ഇന്ത്യൻ റെയിൽവ ഒരുക്കിയിട്ടുണ്ട്. അതേ സംവിധാനം കേരളത്തിലെ പൊതുഗതാഗത രംഗത്ത് ഒരുക്കിയാൽ എന്താണ് കുഴപ്പം? റെയിൽവ സ്റ്റേഷനുകളിലെ പോലെ ആ സംവിധാനങ്ങൾ നമ്മുടെ ബസ് സ്റ്റാൻഡുകളിലും, ബസ് സ്റ്റോപ്പുകളിലും വന്നാൽ എന്താണ് കുഴപ്പം. ഒരു കുഴപ്പവുമില്ല. പക്ഷെ മലയാളിക്ക് ഇതൊക്കെ മതി എന്നതാണ് നമ്മുടെ സർക്കാരുകളുടെ നിലപാട്. രാജ്യത്ത് യാത്രയ്ക്ക് ഏറ്റവും കൂടുതൽ രൂപ ചെലവാക്കേണ്ടി വരുന്ന മലയാളിയുടെ ഗതികേടാണിത്.

നമ്മൾ കടക്ക് പുറത്ത് എന്നു പറയേണ്ട കാര്യമാണിത്. യാത്ര ചെയ്യുക എന്നത് പൗരന്റെ മാലികമായ അവകാശമാണ്. പൗരന്മാർക്ക് സുരക്ഷിതവും, സുഗമവുമായ യാത്ര ഒരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്. ലോകത്തിന് ഐ.ടി കയറ്റി അയക്കുന്ന കേരളത്തിന് സ്വന്തം പൗരന്മാർക്ക് അതിന്റെ ഗുണം നൽകാൻ പറ്റിയിലെങ്കിൽ നാണക്കേടല്ലേ? കൃഷിക്കാരന്റെ മക്കൾക്ക് കഴിക്കാൻ ഭക്ഷണമില്ല എന്നു പറയുന്ന പോലത്തെ തികഞ്ഞ നാണകേട്! ഷെയിം, ഷെയിം പപ്പി ഷെയിം. 

സ്ത്രീകൾക്ക് തൂറണ്ടേ? മൂത്രം ഒഴിക്കണ്ടേ?



സ്ത്രീകൾക്ക് ധൈര്യത്തോടെ, സൗകര്യപ്രദമായി വെളിക്കിറങ്ങാൻ പറ്റിയ എത്ര ബസ് സ്റ്റാൻഡുകൾ കേരളത്തിലുണ്ട് ? പണ്ട് കേരളത്തിലെ വീടുകളിൽ ശൗചാലയം പുറത്തായിരുന്നു. ഇന്ന് വീടുകളെല്ലാം തന്നെ ശൗചാലയം അറ്റാച്ച്‌ഡ് ആയി. എന്നാൽ പണ്ട് നമ്മുടെ ബസ്സ്റ്റാൻഡുകളെല്ലാം തന്നെ ശൗചാലയം അറ്റാച്ച്‌ഡ് ആയിരുന്നു. പ്രധാന കെട്ടിടത്തിൽ തന്നെയായിരുന്നു ശൗചാലയങ്ങൾ: ഇന്ന് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം എന്നിങ്ങനെയുളള പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം തന്നെ പ്രധാന കെട്ടിടത്തിൽ നിന്നും മാറിയാണ് ശൗചാലയം. പല ബസ് സ്റ്റാൻഡുകളിലും ശൗചാലയങ്ങൾക്കു മുന്നിൽ ബസുകൾ നിറുത്തിയിട്ടിട്ടുണ്ടാവും. കൂടാതെ പൈസ പിരിക്കാനിരിക്കുന്നവരിൽ ഭൂരിഭാഗത്തേയും കണ്ടാൽ ഗോവിന്ദച്ചാമിയുടെ പഴയ രൂപമാണ് ഓർമ വരിക. അതുകൊണ്ടു തന്നെ പുരുഷന്മാർ കൂടെയില്ലങ്കിൽ ധൈര്യമായി പകൽ സമയങ്ങളിൽ പോലും ഈ ശൗചാലയങ്ങൾ ഉപയോഗിക്കാൻ സ്ത്രീകൾ മടിക്കുന്നു.

അത്യാധുനിക മാതൃകാ ബസ് സ്റ്റാൻഡായ കോഴിക്കോടാണെങ്കിൽ സ്ത്രീകളുടെ ശൗചാലയം ബസ് സ്റ്റാൻഡിന്റെ ഒരറ്റത്തും, പുരുഷന്മാരുടേത് മറ്റേ അറ്റത്തും. രണ്ടും തമ്മിൽ നൂറു മീറ്ററിലധികം അകലമുണ്ടാവണം. അതുകൊണ്ടു തന്നെ ഭാര്യയ്ക്കു ഭർത്താവും, ഭർത്താവിന് ഭാര്യയും നൂറും, നൂറും ഇരുന്നൂറു മീറ്റർ കൂട്ടുപോവേണ്ട അവസ്ഥ.

ചില ബസ് സ്റ്റാൻഡുകളിൽ പുരുഷന്മാർക്ക് മൂത്രമൊഴിക്കാൻ രണ്ടു രൂപയും, സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ അഞ്ചു രൂപയുമാണ്. പറയുന്ന കാരണം സ്ത്രീകൾ ടോയ്ലറ്റ് ഉപയോഗിക്കുന്ന സമയം കൂടുതൽ വെള്ളം ചെലവഴിക്കുന്നു എന്നതാണ്. എന്താ സ്ത്രീകൾ പുരുഷന്മാരെ പോലെ മൂത്രമൊഴിച്ച് ഒരു ജെൻഡർ ന്യൂട്രൽ മൂത്രമൊഴിക്കൽ സംസ്ക്കാരം വളർത്തണമോ?

ഇത്തരം സ്ത്രീ വിരുദ്ധമായ ബസ് സ്റ്റാൻഡുകളാട് നവോത്ഥാന പക്ഷക്കാരായ സ്ത്രീകളെങ്കിലും കടക്ക് പുറത്ത് എന്ന് പറയണ്ടേ? ഇതെല്ലാം തങ്ങളുടെ അടിസ്ഥാന പൗരാവകാശങ്ങളിൽ വരുന്നതാണെന്ന് തിരിച്ചറിയണ്ടേ? അല്ലാതെ തൂറുന്നതും, മൂത്രമൊഴിക്കുന്നതും മൗലികാവകാശമാണെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന മറു ചോദ്യം ചോദിക്കരുത്. ഒരു പ്രശസ്ത ഫെമിനിസ്റ്റ് ചോദിച്ചതാണ് ഈ ചോദ്യം! എന്നിട്ട് എന്നോടൊരു കടക്കു പുറത്തും. 

ചെകുത്താന്റെ സ്വന്തം ബസ്റ്റാൻഡുകൾ

 


പഴയ തമ്പാനൂർ ബസ്റ്റാൻഡ് ഉണ്ടായിരുന്ന കാലത്ത് കേരളം സന്ദർശിച്ച ഒരു സായിപ്പിന്റെ വായിൽ നിന്നും വീണ കമന്റ് "ഗോഡ്സ് ഓൺ കൺട്രി, ബട്ട് ഡെവിൾസ് ഓൺ ബസ് സ്റ്റാൻഡ് " സത്യമല്ലേ ? വളരെ സത്യസന്ധമായ വിലയിരുത്തൽ. പഴയ തമ്പാനൂർ ബസ് സ്റ്റാൻഡിന്റെ സ്ഥാനത്ത് ആധുനിക ബഹുനില ബസ് സ്റ്റാൻഡ് വന്നു. പക്ഷെ ആ സായിപ്പ് ഇനി വന്നാലും പറയുക പഴയ കമന്റ് തന്നെയായിരിക്കും "ഡെവിൾസ് ഓൺ ബസ്സ് സ്റ്റാൻഡ്. " നാഗർകോവിൽ, പൂവാർ പോലുള്ള സ്ഥലങ്ങളിൽ പോകുന്ന യാത്രക്കാർ ഭൂരിഭാഗവും ഇപ്പോഴും വെയിലും മഴയും കൊണ്ട് തന്നെ ഈ അത്യാധുനിക ബസ് സ്റ്റാൻഡിൽ നിൽക്കണം. ബസ്റ്റാൻഡിനകം മുഴുവൻ തൊഴിലാളി സംഘടനകളുടെ കൊടി തോരണങ്ങൾ, പോസ്റ്ററുകൾ . സ്റ്റാൻഡിനകത്ത് തലങ്ങും വിലങ്ങും ബസുകൾ പാർക്കു ചെയ്തിരിക്കുന്നതിനാൽ ബസ്സ്റ്റാൻഡ്  വളപ്പിനകത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാൻ പോവാൻ ജനം പേടിക്കണം.  എന്ത് ദുരിതമാണിത്. ശൗച്യാലയങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയുകയും വേണ്ട. ഇപ്പോഴും ചെകുത്താന്റെ തന്നെ.  

എന്തിനാണ് ബസ് സ്റ്റാൻഡുകൾ? യാത്രക്കാർക്ക് വെയിലും, മഴയും കൊള്ളാതെ സുഖപ്രദമായി തങ്ങളുടെ യാത്രകൾ തുടങ്ങാനും, അവസാനിപ്പിക്കാനും . എന്നാൽ നമ്മുടെ ബസ് സ്റ്റാൻഡുകൾ പുരുഷന്മാരെപ്പോലും ഭയപ്പെടുത്തുന്ന ചെകുത്താൻ കോട്ടയാണ്. വെയിലും, മഴയും കൊള്ളാതെ ആധുനിക ബസ് സ്റ്റാൻഡായ വൈറ്റില ഹബിൽ നിന്നും യാത്ര ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് അതിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. രാവിലെ കിഴക്കുനിന്നും വെയിലടിക്കുന്നതിനാൽ യാത്രക്കാർ പടിഞ്ഞാറോട്ട് നീങ്ങി നിന്ന് മേൽക്കൂരയുടെ നിഴലിൽ അഭയം തേടും. ഉച്ച കഴിഞ്ഞ് പടിഞ്ഞാറ് നിന്ന് വെയിലടിക്കുമ്പോൾ കിഴക്കോട്ട് നീങ്ങി മേൽക്കൂരയുടെ നിഴലിൽ അഭയം തേടുന്നു. മഴയുള്ളപ്പോൾ കുട തന്നെയാണ് ശരണം. എന്തിനു വണ്ടിയാണ് ഈ ബസ് സ്റ്റാൻഡ് സമുച്ചയം.

യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു ബസ് സ്റ്റാൻഡ് പോലും ഈ കേരളത്തിലില്ല. എങ്കിലും നമ്മൾ പറയുന്നു കേരളം ദൈവത്തിന്റെ സ്വന്തം നാട്.

യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെ നിർമ്മിക്കുന്ന ഇത്തരം ബസ് സ്റ്റാൻഡുകളോട് കടക്ക് പുറത്ത് എന്നു പറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ശുചിത്വമില്ലാത്ത ശൗചാലയങ്ങളുണ്ടായിരുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കാൻ കരുതൽ കാട്ടിയ കോടതികളെങ്കിലും കടക്ക് പുറത്ത് എന്നു പറയുമോ?

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

  '' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം '' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു...