2022, ഡിസംബർ 5, തിങ്കളാഴ്‌ച

കാലം മാറിയതറിയാത്ത കേരളം



ഒരു സ്പോർട്സ് സഹകരണ സംഘം രൂപീകരിക്കാനുള്ള ഫീസ് അടയ്ക്കാൻ ട്രഷറിയിൽ പോയ അനുഭവമാണിത്. ആദ്യം സഹകരണ ഉദ്യോഗസ്ഥൻ ഒരു ചെല്ലാൻ ടൈപ്പ് ചെയ്ത് പ്രിൻറെടുത്തു തന്നു. ഞാൻ അതുമായി 3 കിലോമീറ്റർ അകലെയുള്ള ട്രഷറിയിലേയ്ക്ക് യാത്ര തിരിച്ചു. ട്രഷറി കളക്ടറേറ്റിലാണ്. അതിനു ചുറ്റിലും സമരക്കാരും പോലീസും. പോലീസുകാരെ ചെല്ലാൻ കാണിച്ച് നേരെ ട്രഷറിയിലേയ്ക്ക്. അവിടെ റിസപ്ഷൻ പോലെ തോന്നിയ സെക്ഷനിൽ ചെല്ലാൻ കാണിച്ചു. അദേഹം അത് വാങ്ങി അടുത്തിരുന്ന സ്ത്രീയുടെ കൈയ്യിൽ കൊടുത്തു. സ്ത്രീ അത് വാങ്ങി അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. എന്നിട്ട് ക്യാഷ് കൗണ്ടറിൽ കൊടുക്കാൻ പറഞ്ഞു. കാഷ്യർ ചെല്ലാനും, രൂപയും വാങ്ങി, ആ ചെല്ലാൻ ഒരു പ്യൂണിനെ ഏൽപിച്ചു. എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. പ്യൂൺ അതുമായി ഒരു ഉദ്യോഗസ്ഥയുടെ അരികിൽ ചെന്നു. അവർ അതിൽ ഒപ്പിട്ടു. പ്യൂൺ അതിൽ സീൽ വച്ച് എനിക്ക് തന്നു. ഞാൻ അവിടെ കിടന്ന കലണ്ടറിൽ നോക്കി. വർഷം 2021.

നെറ്റ് ബാംങ്കിംഗിന്റേയും, UPI യുടേയുമെല്ലാം കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഫോണിലൂടെയോ, കംപ്യൂട്ടറിലൂടെയോ എളുപ്പത്തിൽ വീട്ടിലുരുന്ന് ചെയ്യാവുന്ന കാര്യങ്ങൾക്കാണ് ഇപ്പോഴും മലയാളികൾ ആപ്പീസു നിരങ്ങേണ്ടി വരുന്നതും, തന്റെ ജീവിതത്തിലെ നല്ല സമയം കളയുന്നതും. നമ്മുടെ സർക്കാരുകൾ ഐ.ടി, വികസനത്തിന് ഐ ടി പാർക്കുകളും, സ്റ്റാർട്ടപ്പുകളുമെല്ലാം പ്രോത്സാഹിപ്പിക്കുന്നു.

എന്നിട്ടും ട്രഷറിയെപ്പോലെ പണക്കാരനും, സാധാരണക്കാരനുമെല്ലാം ഒരേ പോലെ ആശ്രയിക്കുന്ന ഒരു സർക്കാർ സേവനത്തിന്റെ അവസ്ഥയാണിത്. ട്രഷറിയും കാലത്തിനൊത്ത് മാറണ്ടേ? പഴയ രീതികളോട് നമ്മൾ കടക്ക് പുറത്ത് എന്നു പറഞ്ഞ് ആധുനിക രീതികളും സമ്പ്രദായങ്ങളും സ്വീകരിക്കണ്ടേ?

1 അഭിപ്രായം:

  1. ഇന്ത്യയിൽ വിദ്യാഭ്യാസ നിലവാരത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം പക്ഷേ അവസ്ഥ ഇങ്ങനെയൊക്കെയാണ്.

    മറുപടിഇല്ലാതാക്കൂ

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

  '' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം '' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു...